'കണ്ണാടിപ്പാത്ത'- വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി




കില്‍ത്താന്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍കത്തക സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയടെ വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്‍ പ്രസിഡന്റ് യാക്കുബ് മാസ്റ്ററുടെ മുഖചിത്രത്തോടെ പുറത്തിറഞ്ഞിയ മാസികയില്‍, ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തെകുറിച്ച് ഇസ്മത്ത് ഹുസൈന്‍ തയ്യാറാക്കിയ ലേഖനത്തോടെയാണ് മാസിക ആരംഭിക്കുന്നത്. ദ്വീപിലെയും വന്‍കരയിലേയും പ്രമുഖ എഴുത്തുകാരും യുവ എഴുത്താരും എഴുതിയ, കഥ, കവിത, ലേഖനങ്ങളിലുടെയാണ് കണ്ണാടിപ്പാത്തയുടെ വാര്‍ഷിക പതിപ്പ് പുറത്തിയിരിക്കുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. 9495468266, 9446715848



(മിനിക്കഥ)
സീരിയല്‍- 
സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണത്തിനായി വന്നു. വീട്ടുമുറ്റത്തെത്തുമ്പോള്‍ മീന്‍ പൊരിച്ചമണം. അല്ല മീന്‍ കരിഞ്ഞ മണം. ഭാര്യയെ ഉറക്കെ വിളിച്ചു. “ ഫെണ്ണേ കൂടത്തെന്തോ കരിഞ്ഞോണ്ട് മണക്ക്ണ്ടയിലോ,?” ഞാനും ഭാര്യയോടൊപ്പം അടുക്കളയില്‍ കയറി. ഒന്നും പറയണ്ട. മീന്‍ മാത്രമല്ല ചട്ടിയും കൂടി കരിഞ്ഞിരിക്കുന്നു. “ഇച്ചെട്ടി ഇനി ഉര് ഫണിക്കും ആകായിലോ!”. ഞാനും അനുശോചനം രേഖപ്പെടുത്തി. 
മീനും ചെട്ടിയും ബെള്ളി കുട്ത്താല്‍ ഇനിയും കിട്ടും. ഇന്നത്തെ സീരിയല ഭാഗം കിട്ട്ങ്ങാ?!” ഇത്രയും പറഞ്ഞ് യാതൊരു ഭാവമാറ്റവും കൂടാതെ ചെട്ടിയെടുത്ത് ബേലിയ കോണത്തേക്ക് എറിയുമ്പോള്‍ ഞാന്‍ കരിബഹറിന്റെ ആഴങ്ങളിലെവിടയോ കാലിട്ടടിക്കുകയായിരുന്നു.!!
-കെ.ജി.എം